Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honest Living

Europe

സ്വീഡൻ കുടിയേറ്റ നിയമങ്ങൾ കടുപ്പിക്കുന്നു; നിസാര പിഴവുകൾക്കും നാടുകടത്തൽ, ബിൽ പാർലമെന്‍റിലേക്ക്

സ്റ്റോക്ക്‌ഹോം: ഒരു കാലത്ത് കുടിയേറ്റക്കാരോട് ഏറ്റവും ഉദാരമായ സമീപനം സ്വീകരിച്ചിരുന്ന സ്വീഡൻ, ഇപ്പോൾ നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങുന്നു.

രാജ്യത്തെ നിയമങ്ങൾ പാലിക്കാത്തവർക്കും സാമൂഹിക വിരുദ്ധമായ രീതിയിൽ ജീവിക്കുന്നവർക്കും റെസിഡന്‍റ് പെർമിറ്റ് നിഷേധിക്കാനും നാടുകടത്താനും വ്യവസ്ഥ ചെയ്യുന്ന പുതിയ ബിൽ സർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ചു.

സെപ്റ്റംബറിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിലവിലെ മധ്യ-വലതുപക്ഷ സർക്കാരിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

കുടിയേറ്റ വിരുദ്ധ നിലപാടുള്ള സ്വീഡൻ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണ് സർക്കാർ ഈ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്.

റെസിഡന്‍റ് പെർമിറ്റ് റദ്ദാക്കാൻ ഇനി എളുപ്പം

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസികളുടെ റെസിഡന്‍റ് പെർമിറ്റ് റദ്ദാക്കുന്നത് അധികൃതർക്ക് കൂടുതൽ എളുപ്പമാകും. കേവലം ക്രിമിനൽ കുറ്റങ്ങൾ മാത്രമല്ല, ഒരു വ്യക്തിയുടെ ജീവിതശൈലിയും സാമൂഹിക പ്രതിബദ്ധതയും ഇനി പരിശോധിക്കപ്പെടും.

പെർമിറ്റ് നഷ്‌ടപ്പെടാൻ കാരണമായേക്കാവുന്ന പ്രധാന കാര്യങ്ങൾ:

കടം വരുത്തുക: ബാങ്ക് ലോണുകളോ മറ്റ് കടങ്ങളോ കൃത്യസമയത്ത് തിരിച്ചടയ്ക്കാതിരിക്കുന്നത് ഗൗരവകരമായി കാണും.

ആനുകൂല്യങ്ങൾ തട്ടിയെടുക്കൽ: അർഹതയില്ലാത്ത സർക്കാർ ആനുകൂല്യങ്ങൾ വ്യാജരേഖ ചമച്ചോ തെറ്റായ വിവരം നൽകിയോ കൈപ്പറ്റുന്നത് ശിക്ഷാർഹമാകും.

നികുതി വെട്ടിപ്പ്: നികുതി നൽകാതെ ശമ്പളം കൈപ്പറ്റി ജോലി ചെയ്യുന്നത് (Black money work) നിയമലംഘനമായി കണക്കാക്കും.

പിഴയടക്കാതിരിക്കുക: ഗതാഗത നിയമലംഘനങ്ങൾക്കോ മറ്റോ ലഭിക്കുന്ന പിഴകൾ (Fines) കൃത്യസമയത്ത് അടയ്ക്കാതിരുന്നാൽ പെർമിറ്റ് റദ്ദാക്കിയേക്കാം.

വ്യാജ വിവരങ്ങൾ: വിസ അപേക്ഷയിലോ മറ്റ് ഔദ്യോഗിക രേഖകളിലോ തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും.

രാജ്യത്തിന് ഭീഷണിയാകരുത്

നിയമങ്ങൾ അനുസരിക്കുക എന്നതിലുപരി, ഉത്തരവാദിത്തമുള്ള പൗരനായി ജീവിക്കുക എന്നതാണ് പ്രധാനം എന്ന് കുടിയേറ്റകാര്യ മന്ത്രി ജൊഹാൻ ഫോർസ്സെൽ വ്യക്തമാക്കി.

സ്വീഡിഷ് ഭരണസംവിധാനത്തെ വഞ്ചിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് രാജ്യത്ത് തുടരാൻ അർഹതയുണ്ടാവില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

പാർലമെന്റ് ഈ ബിൽ പാസാക്കുകയാണെങ്കിൽ വരുന്ന ജൂലൈ 13 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

സ്വീഡനിലെ മലയാളി കുടിയേറ്റക്കാരെയും വിദ്യാർത്ഥികളെയും ഈ നിയമമാറ്റം നേരിട്ട് ബാധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് സാധ്യതയുണ്ട്.

സ്വീഡനിൽ താമസിക്കുന്ന പ്രവാസികൾ തങ്ങളുടെ രേഖകളും ടാക്സ് സംബന്ധമായ കാര്യങ്ങളും ശ്രദ്ധിക്കുക മാത്രമല്ല കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

Latest News

Corehub Up